Monday, 11 August 2014

ഒരു മഴതുള്ളിയുടെ ആത്മഗതം


ഞാൻ എന്റെ മാതൃ ഗൃഹമായ മേഘങ്ങളെവിട്ടു 
പ്രിയതമാനായ ഭൂമിയെ തേടി പതിക്കുമ്പോൾ 
എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. 
അവിടെ എനിക്ക് ഒരുപാട് ബന്ധുക്കൾ ഉണ്ടാകും

വൃക്ഷങ്ങൾ, മനുഷ്യർ, പറവകൾ മറ്റു ജീവികൾ അങ്ങനെ ആരെല്ലാം
പക്ഷെ! സ്ത്രീധനം ഒന്നും കൊണ്ടുവരാഞ്ഞിട്ടാകും
അവർ കോണ്ക്രീറ്റിൽ തീർത്ത വാതിലുകൾ കൊട്ടി അടച്ചെന്നെ
പുറത്താക്കി .....
എനികെന്റെ പ്രിയനേ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ല
എന്റെ സ്വപ്നങ്ങൾ എല്ലാം തകര്ന്നുപോയ്
ഒരു ഭ്രാന്തിയെ പോലെ എങ്ങോടന്നില്ലാതെ അലയുകയാണ് ഞാൻ ഇന്ന്
എന്നെ രക്ഷിക്കില്ലേ ?????


അനാഥ ബാല്യം

ബാലരല്ലോ ഞങ്ങൾ
നാളത്തെ ഇന്ത്യതൻ ശ്രേഷ്ഠർ
പെറ്റിട്ട അമ്മമാർ വിട്ടിട്ടുപോയോരാ
ഉറ്റവരില്ലാത്ത തോഴർ
അറിവായ നാൾമുതൽ
അരിവാളും ഏന്തി തെരുവായ തെരുവിൽ
അലഞ്ഞൊരാ ബാല്യം
ആദ്യാക്ഷരം കുറിക്കേണ്ട കൈകളിൽ
തഴമ്പിൻ തഴക്കമൊ കാണുന്നു കഷ്ടം!
കണ്ണുനീർ വറ്റിവരണ്ട നിൻ നേത്രങ്ങളിൽ
പുതുനാമ്പുകൾ ഒന്നുമേ ബാക്കിയില്ലയോ?
നീതിദേവതേ നിൻ മിഴികൾ തുറക്കുക
കാണുക ഈ പച്ചയാം ജീവിത സത്യങ്ങൾ
വേലചെയ്യുന്നോരീ പിന്ജിളം മനസ്സിൽ
വേദമോതുവാൻ നീ കനിയൂ ........കനിയൂ ........
അഖിൽ